പാപത്തിന്റെ ദുരന്ത ഫലത്തെപറ്റി പറഞ്ഞ് വിശ്വാസികളെ അസ്വസ്ഥരാക്കരുതെന്നാണ് ആധുനിക ആത്മീയ കാഴ്ചപ്പാടുള്ള പലരുടെയും അഭിപ്രായം. പ്രോസ്പിരിറ്റി ഗോസ്പെൽ പറഞ്ഞും അൽഭുത രോഗശാന്തി ശുശ്രൂഷകൾ നടത്തിയും ആളുകളെ കംഫർട്ടബിൾ ആക്കുന്നതാണ് ഇടയത്വ ദൗത്യമെന്ന് ചിന്തിക്കുന്നവരുണ്ട്.
യേശു കഫർന്നഹൂമിലെ വീട്ടിലുണ്ടെന്ന് അറിഞ്ഞ് വാതിലിൽപോലും ഇടമില്ലാതവണ്ണം അനേകർ വന്നുകൂടി. ആളുകളെ ആകർഷിക്കാനും ആവേശം കൊള്ളിക്കാനും യാതൊരു ആർട്ടിഫിഷ്യൽ സെറ്റിംഗ്സും ചെയ്യാതെ ഓടിക്കൂടിയ ജനസഹസ്രങ്ങളായിരുന്നു അവർ.
'കപടം ഇല്ലാത്ത സാക്ഷാൽ ഇസ്രായേല്ല്യൻ' എന്ന അത്യുത്കൃഷ്ട ടൈറ്റിൽ ക്രിസ്തുവിൽ നിന്ന് ലഭിച്ച
നഥാനിയേലിനെ യോഹന്നാൻ ഒന്നാം അധ്യായത്തിൽ പരിചയപ്പെടുത്തുന്നുണ്ട്.
എത്ര വലിയ മുറിവുകളും സൗഖ്യമാക്കാൻ കഴിയുന്ന ശക്തമായ ആന്റിബയോട്ടിക്കുകളും ആന്റി സെപ്റ്റിക് ലേപനങ്ങളും മെഡിക്കൽ സയൻസ് കണ്ടുപിടിച്ചിട്ടുണ്ട്. ശരീരമുറിവിനേക്കാൾ സുഖമാകാൻ ബുദ്ധിമുട്ടുള്ളതാണ് മനസ്സിന്റെ മുറിവുകൾ. അതും കുറെയൊക്കെ സൗഖ്യമാക്കാൻ സൈക്യാട്രിക് ടീമിന്റെ സേവനം വളരെ സഹായകമാണ്.
സ്വന്തം നിഗമനങ്ങളും സംശയങ്ങളും വിലയിരുത്തലുകളും എപ്പോഴും ശരിയാണെന്ന ധാരണയാണ് എല്ലാവർക്കുമുള്ളത്. ഇത് അപകടകരമായ സ്വയം നീതീകരണമാണ്.
സ്വന്തം കണ്ണിൽ കോൽ ഇരിക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണിലെ കരടിനെപ്പറ്റി കുറ്റം പറയുന്നരുടെ പ്രധാന പ്രശ്നം ആത്മ വിമർശനത്തിനുള്ള കഴിവില്ലായ്മയാണ്.
ലൂക്കോസ് ഏഴാം അധ്യായത്തിൽ ക്രിസ്തുവിനെ ഒരു പരീശൻ ഭക്ഷണത്തിന് ക്ഷണിച്ച സംഭവം വിവരിക്കുന്നുണ്ട്. യേശു അവന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുമ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ പരീശന്റെ വീട്ടിൽ യേശു ഭക്ഷണത്തിന് ഇരിക്കുന്നു എന്നറിഞ് ഒരു വെൺകൽഭരണി നിറയെ സുഗന്ധ തൈലവും ആയി അവിടെ വന്നു.