പത്രോസിനെ കാരാഗ്രഹത്തിൽ അടച്ചശേഷം നാല് പട്ടാളക്കാർ വീതമുള്ള നാലു സംഘങ്ങളെ ഹേറോദേസ് കാവലിന് നിയോഗിച്ചു.
സഭ അവനുവേണ്ടി ദൈവത്തോട് തീഷ്ണമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു (പ്രവർത്തികൾ 12)
ക്രിസ്തുവിനെ പിന്തുടരുന്നവർക്ക് 'ക്രിസ്ത്യാനികൾ' എന്ന പേര് ആദ്യം ലഭിച്ചത് അന്ത്യോക്യയിൽ വച്ചാണ്. അതിനുമുമ്പ്, 'ക്രിസ്തു മാർഗ്ഗത്തിൽ നടക്കുന്നവർ' എന്നാണ് ക്രിസ്തുശിഷ്യർ അറിയപ്പെട്ടിരുന്നത് (പ്രവർത്തികൾ 9:2).
കൈവിട്ടുപോയ ഇന്നലെകൾക്കും ദുരൂഹമായ നാളെകൾക്കുമിടയിൽ 'ഇന്ന്' മാത്രമാണ് നമുക്ക് സ്വന്തമായിട്ടുള്ളത്. ദൈവാശ്രയത്തോടെ ഇന്നത്തെ ജീവിതത്തിന്റെ അജണ്ടയിൽ മനസ്സുറപ്പിക്കുന്ന ദൈവപ്രസാദമുള്ളവർക്ക് സമാധാനം!